http://janmabhumionline.net/?p=27949
ഇരയെ വീഴ്ത്താന്‍ രണ്ടാഴ്ച
കോട്ടയം : രാജ്യത്തെ നടുക്കിയ ബാംഗ്ലൂര്‍ സ്ഫോടനത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കായി ഉപയോഗിച്ച 12 ഓളം മൊബെയില്‍ സിം കാര്‍ഡുകള്‍ കൊച്ചിയിലെ കളമശ്ശേരി സ്വദേശിയുടെ പേരില്‍ എടുത്തതാണെന്ന കണ്ടെത്തല്‍ ഭീകരവിരുദ്ധ സ്ക്വാഡിലെ അന്വേഷണ ഉദ്യോഗസ്ഥരെ അതിശയിപ്പിച്ച ഒന്നായിരുന്നു. ഈ സംഭവത്തിന് പിന്നിലും ലൗ ജിഹാദിന്റെ ഇടപെടലുകളുണ്ടെന്നതും ശ്രദ്ധേയമാണ്. മാതാപിതാക്കള്‍ ബാങ്ക് ഉദ്യോഗസ്ഥരായ ഒരു ചെറുപ്പക്കാരനെ വനിതാ ജിഹാദിമാരുടെ സഹായത്തോടെ കെണിയില്‍പ്പെടുത്തിയായിരുന്നു സിം കാര്‍ഡിന് വേണ്ട രേഖകള്‍ ഭീകരര്‍ സ്വന്തമാക്കിയത്.
മണിചെയിന്‍ പദ്ധതിയായ ആര്‍.എം.പിയില്‍ ജോലി സംഘടിപ്പിക്കാനെന്ന പേരിലായിരുന്നു ഒരു മുസ്ലീം പെണ്‍കുട്ടി ഈ യുവാവില്‍ നിന്ന് തിരിച്ചറിയല്‍ രേഖകള്‍ സംഘടിപ്പിച്ചത്. ഇടപ്പള്ളിയിലെ ഒബ്രോണ്‍മാളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം നടത്തുന്ന ഒരു മുസ്ലീം ചെറുപ്പക്കാരനായിരുന്നു ഇതിന്‍പിന്നില്‍ പ്രവര്‍ത്തിച്ചത്. പിന്നീട് ഈ സ്ഥാപനം പ്രവര്‍ത്തിക്കാതെയായത് ലീഗല്‍ നോട്ടീസ് ലഭിച്ചത്മൂലമാണെന്നും സൂചനയുണ്ട്. പള്ളുരുത്തി, കാക്കനാട്, ഇടക്കൊച്ചി തുടങ്ങിയ മേഖലകളില്‍ നിന്നായി 22 ഓളം യുവാക്കള്‍ ജിഹാദി സുന്ദരികളുടെ വലയില്‍ വീണിട്ടുണ്ട്.
ഓര്‍ക്കുട്ട് വഴിയോ ഇന്റര്‍നെറ്റ് ചാറ്റിംഗ് വഴിയോ പരിചയപ്പെടുന്ന യുവതിയുടെ നിര്‍ബന്ധം മൂലം ഭീകരവാദ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നവരും നിരവധിയാണ്. ലക്ഷ്യം വയ്ക്കുന്ന യുവാവിനെ ട്രാക്കിലാക്കി കഴിഞ്ഞാല്‍ പിന്നെ യുവതിയെ കാണാന്‍ കഴിയില്ല. പിന്നെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഭീകരസംഘടനകളുടെ പ്രവര്‍ത്തകരായിരിക്കും. ഇത്തരത്തില്‍ ഒരാളെ മതം മാറ്റുന്ന വനിതാ പോരാളിക്ക് ഒരു ലക്ഷം മുതല്‍ മുകളിലേക്കാണ് പ്രതിഫലമായി ലഭിക്കുന്നത്. പെണ്‍കുട്ടികളെ പ്രേമിച്ച് മതം മാറ്റുന്ന യുവാക്കള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന പ്രതിഫലമാണ് യുവാക്കളെ ഇരയാക്കുന്നവര്‍ക്ക് നല്‍കി വരുന്നത്. ഒരു ഇരയെ രണ്ട് ആഴ്ചയില്‍ അധികം ലക്ഷ്യം വക്കരുതെന്നാണ് വനിതാ ജിഹാദികള്‍ക്കും, ജിഹാദി റോമിയോകള്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. രണ്ടാഴ്ചത്തെ പരിശ്രമത്തിന് ശേഷവും ലക്ഷ്യം കണ്ടില്ലെങ്കില്‍ ഇവരെ ഡിഫിക്കല്‍റ്റ് ലിസ്റ്റിലേക്ക് മാറ്റി പുതിയ ഇരയെ തേടാനാണ് സംഘടനാ നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ആറ് മാസത്തിനുള്ളില്‍ മതംമാറ്റി വിവാഹം കഴിക്കണമെന്നതില്‍ ആണ്‍പെണ്‍ പോരാളികളില്‍ വ്യത്യാസമില്ല. മംഗലാപുരം, ബാംഗ്ലൂര്‍, നാഗര്‍കോവില്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്ന വിവിധഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ള മുസ്ലീം പെണ്‍കുട്ടികളും മുസ്ലീമായവരുമാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പെണ്‍കുട്ടികളെ വിവിധ സ്ഥലങ്ങളില്‍ എത്തിക്കുന്നതിന് ആവശ്യത്തിനുള്ള വാഹനങ്ങളും മൊബെയില്‍ ഫോണും ജില്ലാ അടിസ്ഥാനത്തില്‍ തന്നെ നല്‍കിവരുന്നതായും പറയുന്നു. പത്തനംതിട്ടയില്‍ കോളേജ് വിദ്യാര്‍ത്ഥിനികളെ കൊണ്ടുപോയ വാഹനത്തില്‍ രണ്ട് സ്ത്രീകള്‍ കൂടി ഉണ്ടായിരുന്നതായി പെണ്‍കുട്ടി ഹൈക്കോടതയില്‍ നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്.
കോട്ടയത്തെ മതപരിവര്‍ത്തന കേന്ദ്രം നടത്തുന്ന മനയ്ക്കല്‍ പരീതിന് വേണ്ട സഹായങ്ങള്‍ നല്‍കുന്നത് ഈ മേഖലയിലെ ഒരു പ്രമുഖനാണ്. ഇയാളുടെ വാഹനങ്ങള്‍ ഇതിനായി ഉപയോഗിക്കുന്നതായും പറയപ്പെടുന്നു. കണ്ണൂര്‍ ജില്ലയിലെ ചിറ്റാരി പറമ്പില്‍ നിന്നെത്തിയ എട്ടോളം യുവാക്കള്‍ ഈരാറ്റുപേട്ടയില്‍ ഉള്ളതായി പറയുന്നു.
ആലപ്പുഴയിലെ പുന്നപ്ര ഭാഗത്ത് മൂന്ന് യുവാക്കളെയാണ് ജിഹാദി പ്രവര്‍ത്തനത്തിലൂടെ മതപരിവര്‍ത്തനത്തിനായി പൊന്നാനിക്ക് കൊണ്ടുപോയത്. ഇതില്‍ ഒരാള്‍ ഇപ്പോള്‍ മുസ്ലീം യുവതിയെ വിവാഹം ചെയ്ത് ഇസ്ലാമായി ജീവിക്കുകയാണ്.
അമ്മ ഹെഡ്മിസ്ട്രസായ നായര്‍ യുവാവും രണ്ട് വിമുക്ത ഭടന്മാരുടെ മക്കളുമാണ് ഈയിടെ മൂന്ന് മാസക്കാലത്തോളം മതപഠനത്തിനായി പൊന്നാനിയില്‍ പോയത്. ഇവരിലൊരാളെ ലൗ ജിഹാദിലൂടെ പെണ്‍കുട്ടി പ്രേമിച്ച് മൂന്നു പേരെയും മതപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചതായാണ് പരിസരവാസികള്‍ പറയുന്നത്. മതപഠനം കഴിഞ്ഞെത്തിയ ചെറുപ്പക്കാര്‍ വീട്ടില്‍ നിന്ന് ഹിന്ദുദേവീദേവന്മാരുടെ ചിത്രങ്ങള്‍ എടുത്തുമാറ്റാന്‍ പറഞ്ഞ് ബഹളം വച്ചതായി പരിസരവാസികള്‍ പറയുന്നു. 20 നും 22 നും ഇടയില്‍ പ്രായമുള്ള ഇവരുടെ കയ്യില്‍ അളവിലധികം പണമുള്ളതായും പണം ലഭിക്കുമെന്നതിനാല്‍ മാതാപിതാക്കള്‍ ഇവരെ ഇത്തരം പ്രവര്‍ത്തനത്തില്‍ നിന്ന് തടയാതിരിക്കുകയായിരുന്നുവെന്നും പരിസരവാസികള്‍ പറയുന്നു. എന്‍ഡിഎഫുമായി ഇവര്‍ക്ക് ബന്ധമുള്ളതായും അറിയുന്നു. ഗുജറാത്തില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജാവേദ് ഗുലാം ഷേഖെന്നെ പ്രാണേഷ് കുമാറും ഒരു വനിതാ ജിഹാദി പോരാളിയെ പ്രേമിച്ച് മതംമാറിയാണ് ഭീകര സംഘടനകളുമായി ബന്ധപ്പെട്ടതെന്നാണ് ഗുജറാത്ത് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
പതിനേഴുകാരിയായ ഇഷ്‌റത് ജഹാന്‍, അംജത് അലി, ജിസാന്‍ ജോഹര്‍, അബ്ദുള്‍ ഗനി എന്നിവരും ഇയാളോടൊപ്പം കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ലൗ ജിഹാദിനിരയായ നാലായിരത്തോളം പെണ്‍കുട്ടികളില്‍ നിരവധിപേര്‍ യുവാക്കളെ മതംമാറ്റുന്നതിനായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ജിഹാദി പ്രവര്‍ത്തനം നടത്തുന്നതായി കേന്ദ്ര അന്വേക്ഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
(തുടരും)
No comments:
Post a Comment